റാണി കായല്‍ പച്ചപ്പിലേക്ക്

റാണി കായല്‍ പച്ചപ്പിലേക്ക്

Wednesday October 26, 2016,

2 min Read

കുട്ടനാട്ടിലെ നെല്‍കൃഷിക്കു കരുത്തേകി രണ്ടര പതിറ്റാണ്ടിനുശേഷം റാണിക്കായലും പച്ചപ്പണിയുന്നു. ഒക്‌ടോബര്‍ 20ന് രാവിലെ 10ന് കാര്‍ഷികവികസനകര്‍ഷകക്ഷേമ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ റാണിയില്‍ പുഞ്ചക്കൃഷിക്ക് വിത്തെറിയും. നിലമൊരുക്കല്‍ ജോലികള്‍ പൂര്‍ത്തീകരിച്ചു. ബണ്ടും ചാലുകളും ഒരുക്കിക്കഴിഞ്ഞു.

image


1992 ലാണ് റാണിയില്‍ അവസാനമായി കൃഷിയിറക്കിയത്. 210 ഹെക്ടര്‍ വരുന്ന റാണിയുടെ 139.10 ഹെക്ടര്‍ നിലം 570 ഭൂവുടമകളുടെ പക്കലാണുള്ളത്. 81.16 ഹെക്ടര്‍ റവന്യൂ ഭൂമിയാണ്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി റാണിചിത്തിര കായലുകളുടെ പുറംബണ്ട് 24.75 ലക്ഷം രൂപ മുടക്കി പൈ ല്‍ ആന്‍ഡ് സഌബ് ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. റാണിചിത്തിരയില്‍ കൃഷിയിറക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 13ാം ധനകാര്യ കമ്മിഷനില്‍ ഉള്‍പ്പെടുത്തി 3.69 കോടി രൂപ അനുവദിച്ചിരുന്നു. 90 ലക്ഷം രൂപ മുടക്കിയാണ് ഇരു കായലുകളിലേക്കും വൈദ്യുതിയെത്തിച്ചത്. 2014ല്‍ ചിത്തരയില്‍ കൃഷിയിറക്കിയിരുന്നു. റാണിക്കായലില്‍ കഴിഞ്ഞവര്‍ഷം കൃഷിയിറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ നടന്നില്ല. തുടര്‍ന്ന് കൃഷി മന്ത്രി കായല്‍ സന്ദര്‍ശിച്ച് കൃഷിക്കുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി ജില്ലാ കളക്ടര്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറും ഉദ്യോഗസ്ഥര്‍, പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവര്‍ അംഗങ്ങളുമായി എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചിരുന്നു.

20ന് രാവിലെ 10ന് റാണി കായല്‍ പാടശേഖരത്ത് നടക്കുന്ന ചടങ്ങില്‍ തോമസ് ചാണ്ടി എം.എല്‍.എ. ആധ്യക്ഷ്യം വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, ബ്ലോക്ക്് പഞ്ചായത്തംഗം മധു സി. കുളങ്ങര, ഗ്രാമപഞ്ചായത്തംഗം സുശീല ബാബു, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സജി ചെറിയാന്‍, എ.എ. ഷുക്കൂര്‍, റ്റി.ജെ. ആഞ്ചലോസ്, ഡി. ലക്ഷ്മണന്‍, റാണിചിത്തിര കായല്‍ പാടശേഖര സമിതി ഭാരവാഹികളായ എ. ശിവരാജന്‍, എ.ഡി. കുഞ്ഞച്ചന്‍, ജോസഫ് ചാക്കോ, അഡ്വ. വി. മോഹന്‍ദാസ്, ജോസ് ജോണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുള്‍ കരിം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മധു ജോര്‍ജ്ജ് മത്തായി എന്നിവര്‍ പങ്കെടുക്കും.